Kerala
കൊച്ചി: മേയര്‍ സ്ഥാനാര്‍ഥിയെ തീരുമാനിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കും പരിഭവങ്ങള്‍ക്കും ഇനി പ്രസക്തിയില്ലെന്ന് ദീപ്തി മേരി വര്‍ഗീസ്. മേയര്‍ തിരഞ്ഞെടുപ്പിനായി കൗണ്‍സില്‍ ബോര്‍ഡില്‍ എത്തുന്നതിന് മുമ്പാണ് ദീപ്തി മാധ്യമങ്ങളോട് പ്രതികരിച്ചത്. താന്‍ ഉന്നയിച്ച പരാതികളില്‍ നിന്നും പിന്നോട്ട് പോയിട്ടില്ല. പക്ഷെ ഇത് യുഡിഎഫിന്റെ വിജയത്തിന്റെ ദിവസമാണ് എന്നാണ് ദീപ്തി പ്രതികരിച്ചത്.
ആര് പറഞ്ഞു പരിഭവമുണ്ടെന്ന്, ഞാന്‍ പറഞ്ഞിട്ടില്ല ഇതുവരെ. പരാതിയെന്നോ പരിഭവമെന്നോ അതിനെ വ്യാഖ്യാനിക്കുന്നതിനോട് എനിക്ക് വിയോജിപ്പുണ്ട്. കെപിസിസിയുടെ മാനദണ്ഡങ്ങളെ കുറിച്ച് മാത്രമേ ഞാന്‍ പറഞ്ഞിട്ടുള്ളു. ആ പരാതികളില്‍ നിന്നും പിന്നോട്ട് പോയിട്ടില്ല. പക്ഷെ ഇന്നത്തെ ദിവസം ഞങ്ങള്‍ക്ക് വിജയത്തിന്റെ ദിവസമാണ്. ജനങ്ങള്‍ തന്ന വലിയ വിജയത്തിന്റെ ദിവസമാണ്. ജനങ്ങള്‍ക്ക് വേണ്ടി ഞങ്ങള്‍ അധികാരമേല്ക്കുകയാണ് - എന്നാണ് ദീപ്തിയുടെ വാക്കുകള്‍.
അതേസമയം, മേയര്‍ സ്ഥാനം കൈവിട്ടു പോയതിന് പിന്നാലെ കടുത്ത അതൃപ്തിയില്‍ ആയിരുന്നു ദീപ്തി മേരി വര്‍ഗീസ്. ദീപ്തിയെ വെട്ടിയതില്‍ ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും പ്രതിഷേധിച്ചിരുന്നു. എന്നാല്‍ ഇനി മേയര്‍ സ്ഥാനത്തേക്ക് ഇല്ല എന്നാണ് ദീപ്തിയുടെ നിലപാട്.
മേയര്‍ സ്ഥാനത്തേക്ക് പാര്‍ട്ടി തീരുമാനിച്ച വികെ മിനിമോള്‍ക്കും ഷൈനി മാത്യുവിനും പിന്തുണ അറിയിച്ച് ദീപ്തി ഫെയ്സ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചിരുന്നു. കൊച്ചിന് കോര്പ്പറേഷന് മേയര്‍ സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ട എന്റെ പ്രിയപ്പെട്ട സഹോദരിമാര്‍ക്ക് ഹൃദയാഭിവാദ്യങ്ങള്‍ എന്നായിരുന്നു ദീപ്തിയുടെ പോസ്റ്റ്.
Kerala
കൊച്ചി: മേയർ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിനു പിന്നാലെ പ്രതികരണവുമായി ദീപ്തി മേരി വർഗീസ്. മേയറോ എംഎൽഎയോ എംപിയോ ആകാനല്ല പാർട്ടിയിൽ വന്നത്. സ്ഥാനമാനങ്ങളല്ല പ്രസ്ഥാനമാണ് വലുത്.
വലിയ രാഷ്ട്രീയ പ്രസ്ഥാനമാകുമ്പോൾ തെറ്റുകളുണ്ടാകാം. അതു തിരുത്താൻ തയാറാകണം. മേയർ സ്ഥാനത്തേക്ക് ചിലർക്ക് ലഭിച്ച പിന്തുണയെപ്പറ്റി നേതൃത്വം പറയുന്നത് വിശ്വസിക്കേണ്ടവർക്ക് വിശ്വസിക്കാം.
അല്ലാത്തവർക്ക് വിശ്വസിക്കാതിരിക്കാം. കെപിസിസി എന്തു തീരുമാനമെടുത്താലും അംഗീകരിക്കുമെന്നും ദീപ്തി മേരി വർഗീസ് പറഞ്ഞു. അതേസമയം ദീപ്തിയെ തഴഞ്ഞതിൽ പ്രതിഷേധം ശക്തമാകുകയാണ്.